തെളിവില്ലെന്ന് പറഞ്ഞ് ആദ്യം അന്വേഷണ സംഘം പത്മരാജനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി.
റിപ്പോര്‍ട്ട് തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.ശുചിമുറിയില്‍ വച്ചാണ് അദ്ധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാം ക്ലാസുകാരിയുടെ മൊഴി. 2020 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.